Saturday, October 30, 2010

ശാന്തി തീരത്തിലെ അശാന്തത

അപ്പൂപ്പന്* താടി പോലെ അലഞ്ഞു തിരിഞ്ഞു ഒടുവില്* ചെന്നെത്തിയത് ആശ്രമ കവാടത്തിലാണു. ശരീരം മാത്രമേ അപ്പൂപ്പന്* തടി പോലുള്ളൂ, മനസ്സ് വല്ലാതെ കനത്തിരിക്കുന്നു. തിരിഞ്ഞു നോക്കുമ്പോള്* സന്തോഷം തേടിയുള്ള യാത്രയില്* ചെയ്തു കൂട്ടിയതത്രയും നോക്കി കൊഞ്ഞനം കുത്തുന്നു. ഒരു പക്ഷെ ഇതാവാം കുറ്റബോധം, അല്ലെങ്കില്* ഇതാവാം വിരക്തി. കടും നിറങ്ങളോടും ലഹരിയോടും ഒന്നിനോടും തന്നെ ഇപ്പോള്* താല്പര്യം തോന്നുന്നില്ല. ഒരിക്കല്* പ്രിയപ്പെട്ടതെന്നു കരുതിയിരുന്ന വസ്തുക്കള്*ക്കോ ആളുകള്*ക്കോ ഒന്നും സന്തോഷമോ സമാധാനമോ പ്രദാനം ചെയ്യാനാവാത്ത അവസ്ഥ. ജീവിതത്തില്* ഒന്നും മുന്*കൂട്ടി തീരുമാനിച്ചിരുന്നില്ല. കാലത്തിന്റെ ഒഴുക്കിനനുസരിച്ചുള്ള പ്രയാണമായിരുന്നു ഇത് വരെ. ഒരു പക്ഷെ ഇനിയുള്ള ജീവിതം ഇവിടെയായിരിക്കാം. "ദൈവത്തിനറിയാം" തീരെ ഓര്മിക്കാത്ത ഒന്നായിരുന്നു ദൈവം. ഉല്ലാസ യാത്രകള്* പോകുമ്പോള്* കൌതുകത്തിന് പോലും ക്ഷേത്രങ്ങളില്* കയറിയിരുന്നില്ല. ചെരുപ്പഴിക്കേണ്ടി വരും എന്നതായിരുന്നു കാരണം. ശരീരബോധത്തോടൊപ്പം പാദുകങ്ങളും എന്നേ ഉപേക്ഷിച്ചു കഴിഞ്ഞു. വരികള്*ക്കിടയില്* ചേര്*ക്കുവാനുള്ള അര്*ദ്ധവിരാമാമോ ആശ്ച്ചര്യചിഹ്നമോ പോലെയേ ഉണ്ടായിരുന്നുള്ളൂ ദൈവം. "സതീശന്റെ ഭാര്യ ആതമഹത്യ ചെയ്തതല്ലെന്ന്, സതീശന്* തന്നെ വിഷം കൊടുത്തതാണത്രേ " തുടങ്ങിയ കഴമ്പില്ലാത്ത സംഭാഷങ്ങളിലേക്ക് പങ്കു ചേരുവാന്* ഉപയോഗിച്ചിരുന്നു. "ദൈവമേ നേരാണോ ?" "ഈശ് വരാ വിസ്വസിക്കുവാനാകുന്നില്ല " തുടങ്ങിയ പ്രയോഗങ്ങള്*.


ഇപ്പോഴിതാ ഞാനറിയാതെ തന്നെ ഒരു ആശ്രമ കവാടത്തില്* എത്തിയിരിക്കുന്നു, ഒരു പക്ഷെ ഇതാവാം
ഈശ് വര നിശ്ചയം. മുന്നോട്ടു വച്ച കാല്* പിന്നോട്റെടുക്കുവാന്* തോന്നിയില്ല. പതുക്കെ ചരല് വിരിച്ച മുറ്റത്ത്‌ കൂടെ നടന്നപ്പോള്* ഓര്*ത്തു, വര്*ഷങ്ങള്*ക്കു മുന്*പ് - ഒരുപാടൊരുപാട് വര്*ഷങ്ങള്*ക്കു മുന്*പ് ഇതിലൂടെ നടന്നിട്ടുണ്ട് . മുത്തശിയുടെ കൂടെ. അന്നിവിടെ നല്ല വെളുത്ത മണലാണ്* വിരിച്ചിരുന്നത്.


പതുക്കെ നടന്നു പുഴയോരത്തുള്ള ഒരു സിമെന്റ് ബെഞ്ചില്* ഇരുന്നു. അരമുക്കാല്* മണിക്കൂര്*
ആയപ്പോഴേക്കും മനസ്സിന് ഒരയവ് വന്നു. പക്ഷെ സന്ധ്യയായി എന്നറിയിക്കാനെന്ന പോലെ കൊതുകുകള്*.എഴുന്നേറ്റു തിരിച്ചു പോകാമെന്ന് കരുതി നടക്കുമ്പോഴാണു മുന്നില്* വാച്ച്മാന്* കുശലപ്രശ്നവുമായി. സാധാരണ ഗതിയില്* ഒഴിവാക്കിയേനെ. പക്ഷെ ഇത് , ഇനി മേല്* സ്ഥിരമായി വരേണ്ടത് കൊണ്ടോ എന്തോ മറുപടി പറയാമെന്നു കരുതി. കൃഷ്ണന്* കുട്ടി, അതാണയാളുടെ പേര്, വീട് തുറവൂര്, മൂന്നു മക്കള്*, മൂത്തത് പയ്യന്* . താഴെ രണ്ടും പെണ്*കുട്ടികള്*. ഒന്നും ചോദിച്ചില്ല. എല്ലാം വരിവരിയായി അയാള്* പറഞ്ഞു കൊണ്ടേയിരുന്നു. ശ്രദ്ധിക്കുന്നുണ്ടെന്ന ഭാവത്തില്* ഇരുന്നു കൊടുത്തു. അങ്ങനെ ഇരിക്കുവാന്* വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. കാരണം അയാള്*ക്ക്* ഒരു ശ്രോതാവിനെയായിരുന്നു ആവശ്യം. തിരിച്ചെന്തെങ്കിലും ചോദിച്ചിരുന്നെങ്കില്* ഒരു പക്ഷെ ഞാന്* മിണ്ടാതെ എഴുന്നേറ്റു നടന്നേനെ. പക്ഷെ അതുണ്ടായില്ല.


ക്രമേണെ സംസാരം ആശ്രമ കാര്യങ്ങളിലേക്ക് കടന്നു. അല്പം താല്പര്യം തോന്നി. "ഓഹോ", "അതെയോ", "അങ്ങനെയാണോ" എന്നൊക്കെയുള്ള പ്രതികരണങ്ങള്* അയാളുടെ താല്പര്യം വര്ധിപ്പിചെന്നു തോന്നുന്നു. അയാള്* പറഞ്ഞു 'വേറെ നിവൃത്തി ഇല്ലാഞ്ഞിട്ടാ സാറേ ഈ വൃത്തിക്കെട്ടവന്മാരുടെ അടുത്ത് ജോലി ചെയ്യുന്നത്' "ഈ വൃത്തികെട്ടവന്മാര്*' ആരാണെന്ന് എനിക്ക് മനസ്സിലായില്ല. അയാള്* തുടര്*ന്നു. "എല്ലാം കള്ളന്മാരാനെന്നെ, ചെറ്റകള്*". അപ്പോഴും എനിക്ക് വ്യക്തമായിരുന്നില്ല. "ഇന്നാള്* ഒരുത്തന്* ചത്തില്ലേ, സ്വാമി ദയാനന്ദ, പോസ്റ്റ്* മോര്*ട്ടം ചെയ്യുമ്പോള്* ഞാനും കൂടെയുണ്ടായിരുന്നു. ഉള്ളില്* മുഴുവന്* നെയ്യായിരുന്നു സാറേ, പാളി പാളിയായി നല്ല കട്ടിയുള്ള നെയ്യ് . അണ്ടിപ്പരിപ്പ്* മാത്രേ തിന്നുവോള്ളായിരുന്നു സാറേ. മെയ്യനങ്ങാതെ ഇങ്ങനെ സുഖിച്ച് ജീവിച്ചാ പിന്നെ നെയ്യ്* മുറ്റി ചാവില്ലേ".


അത് വരെ മനസ്സിനുണ്ടായിരുന്ന അയവ് നഷ്ടപ്പെട്ടു. കൃഷ്ണന്*കുട്ടിയുടെ നേരെ നോക്കാതെ ഇറങ്ങി നടന്നു, ഇനിയൊരിക്കലും ഇങ്ങോട്ടില്ലെന്നു മനസ്സിലോരപ്പിച്ചു കൊണ്ട്.

No comments:

Post a Comment