എന്തെങ്കിലും എഴുതണം എന്ന് പലപ്പോഴും തോന്നാറുണ്ട്, എങ്കിലും ചെയ്യാറില്ല. കാരണം പലതാണ്. മുഖ്യ കാരണം മടി തന്നെ, അതിന്റെ കാരണമാകട്ടെ ചിട്ടയില്ലാത്ത ജീവിതവും. കയ്യക്ഷരം പണ്ടേ നല്ലതല്ലായിരുന്നു, ഇപ്പോള്‍ വളരെ മോശമായിരിക്കുന്നു. മലയാളം തീരെ എഴുതാറില്ല എന്നത് തന്നെയാണ് കാരണം. ആകെ മലയാളം എഴുതിയിരുന്നത് ഓഫീസില്‍ ആണ്. Working hoursല്‍ പലവ്യഞ്ഞനങ്ങളുടെ ലിസ്റ്റ് തയ്യാര്‍ ആക്കുമ്പോഴും യാത്രകള്‍ ഉണ്ടെങ്കില്‍ അതിനു മുന്‍പ് ചെയ്യേണ്ട കാര്യങ്ങള്‍, എടുത്തു വക്കേണ്ട വസ്ത്രങ്ങള്‍, മറ്റു വസ്തുക്കള്‍ തുടങ്ങിയവയുടെ ലിസ്റ്റ് തയ്യാര്‍ ആക്കുമ്പോള്‍ സഹപ്രവര്‍ത്തകര്‍ക്ക് മനസ്സിലാകാതിരിക്കാന്‍ മലയാളത്തില്‍ എഴുതാറുണ്ടായിരുന്നു. ഇതിപ്പോള്‍ ഇവിടെയാകുമ്പോള്‍ പിന്നെ കയ്യക്ഷരത്തിന് പ്രസക്തി ഇല്ലല്ലോ!
ജീവിതത്തില്‍ ആദ്യമായി എഴുതിയത് (എഴുതേണ്ടി വന്നത്) Pre degree II yr പഠിക്കുമ്പോഴാണ്, ഉപന്യാസ മത്സരത്തില്‍, വിഷയം ഓര്‍മയില്ല. മാര്‍ തോമ കോളേജില്‍ പഠിക്കുമ്പോള്‍, അവിടെ ക്ലാസ് കട്ട് ചെയ്യുക എന്നത് നടക്കാത്ത കാര്യമാണ് - സത്യത്തില്‍ അവിടെ പഠിക്കുമ്പോള്‍ ഉണ്ടായിരുന്നതിലും സ്വാതന്ത്ര്യം സ്കൂളില്‍ പഠിക്കുമ്പോള്‍ ഉണ്ടായിരുന്നു. അപ്പോഴാണ് II nd ഗ്രൂപ്പിലെ അഞ്ചു അനേന്‍ ജോസഫ് ഒരു ഐഡിയ തന്നത്. (ഞങ്ങള്‍ ഹിന്ദി combined ക്ലാസ്സുകളില്‍ ഒന്നിച്ചായിരുന്നു, ഞാന്‍ forth group ആയിരുന്നു.) ഏതെങ്കിലും മത്സരങ്ങളില്‍ പങ്കെടുത്താല്‍ ഫ്രീ attendance കിട്ടുമത്രേ. അഞ്ജുവിന് ആണെങ്കില്‍് ഉപന്യാസ മത്സരത്തില്‍ പങ്കെടുക്കുകയും വേണം. പിന്നെ ഒന്നും ആലോചിച്ചില്ല, ഞാനും കൊടുത്തു പേര്. അങ്ങനെ ഞങ്ങള്‍ ആ മത്സരത്തില്‍ പങ്കെടുത്തു. എനിക്ക് സമ്മാനം കിട്ടി, അതൊരു ഷോക്കിംഗ് ന്യൂസ് ആയിരുന്നു.പിന്നെ കാര്യമായ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായില്ല.
in കേസ് ഇനി എന്തെങ്കിലും എഴുതിയാല്‍ തന്നെ ആകെ കാണിക്കുന്നത് എന്റെ ബാല്യ കാല സഖിയായ സിനിയെ മാത്രം. നല്ല ക്ഷമയുള്ള കൂട്ടത്തിലായിരുന്നു സിനി. നിവൃത്തിയുണ്ടെങ്കില്‍ കാര്യമായി പ്രതികരിക്കില്ല. സിനിയാണ് എന്റെ innovative ideasന്റെ മൂക സാക്ഷി. യു പി സ്കൂളില്‍ പഠിക്കുമ്പോള്‍ തോന്നിയ ഒരു idea ആണ് വെളിച്ചെണ്ണ ഉണ്ടാക്കുവാന്‍ വേണ്ടി തേങ്ങ വെട്ടുന്നവരുടെ അടുത്ത് നിന്ന് തേങ്ങ വെള്ളം കളക്റ്റ് ചെയ്തു preservatives ചേര്‍ത്ത് packet ഇല്‍ അല്ലെങ്കില്‍ കുപ്പികളില്‍ വില്‍ക്കുക എന്നത്. അന്ന് എന്റെ ആശയം സിനിയെ കുറച്ചൊന്നുമല്ല ചിരിപ്പിച്ചത്. പിന്നീട് ഇളനീരോ തെങ്ങവെള്ളമോ മറ്റോ ഒരു brand name ഇല്‍ കണ്ടപ്പോള്‍ ഞങ്ങള്‍ ഞെട്ടി. അതില്‍ പിന്നെ എന്റെ നൂതന ആശയങ്ങളെ സിനി കളിയാക്കിയിട്ടില്ല.
പിന്നീട് മൂന്നു വര്‍ഷം എനിക്ക് എഴുത്തിന്റെ 'അസ്ക്യതകളും' കാര്യമായി ഉണ്ടായിരുന്നില്ല. ആര്‍ട്സ് ഫെസ്റ്റിവല്‍ സമയത്ത് പെട്ടെന്നൊരു ഉള്‍വിളി ആയിരുന്നു. പക്ഷെ അപ്പോഴേക്കും മത്സരാര്‍ത്ഥികളുടെ പേര് കൊടുക്കേണ്ട സമയം കഴിഞ്ഞിരുന്നു. കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ഞങ്ങളുടെ കൂട്ടുകാരന്‍ തേജു ആയിരുന്നു. എങ്ങനെയോ അവന്‍ എന്റെ പേര് ചേര്‍ത്തു. ഉടന്‍ തന്നെ എന്റെ 'സാഹിത്യ' ജീവിതത്തിലെ അടുത്ത ഷോക്ക് ഉണ്ടായി.സമ്മാനാര്‍ഹരുടെ പേര് അനൌണ്‍സ് ചെയ്യുമ്പോള്‍ അതിലൊരു അമ്പിളി വേണുഗോപാല്‍. economics ഇലെ അരുണ്‍ ആണ് അനൌണ്‍സ് ചെയ്തത് എന്നാണു ഓര്‍മ. {നിറം സിനിമയിലെ "പ്രായം നമ്മില്‍" എന്ന പാട്ടിന്റെ സെറ്റ് പോലെയാണ് ഞങ്ങളുടെ കോളേജ് ഓഡിറ്റോറിയം. പക്ഷെ ക്രമസമാധാനത്തിന്റെ പേരില്‍ പെണ്‍കുട്ടികളെ മുകളില്‍ ബാല്കണിയിലും ആണ്‍കുട്ടികളെ താഴെയും ആണ് ഇരുത്താറ്. പേര് അനൌണ്‍സ് ചെയ്തതും എന്റെ പീക്കിരി (പ്രീ ഡിഗ്രിക്ക് പഠിക്കുന്ന) കൂട്ടുകാര്‍ മുകളിലേക്ക് നോക്കി. 'അയ്യേ അത് ഞാനല്ല" എന്ന് ഞാന്‍ പറയുകയും ചെയ്തു.ഞങ്ങളുടെ ക്ലാസ്സില്‍ അഞ്ജലി വേണുഗോപാല്‍ എന്നൊരു കുട്ടി ഉണ്ട്. comparer ക്ക് പേര് മാറി പോയതാണ് എന്ന് തന്നെ ഞാന്‍ കരുതി. പുള്ളി അപ്പോള്‍ തന്നെ തിരുത്തി വായിക്കുകയും ചെയ്തു. "സോറി അമ്പിളി വേണുഗോപാല്‍ അല്ല അമ്പിളി. പി. മണി ആണ് എന്ന്. ആരൊക്കെയോ അഭിനന്ദിച്ചു. പക്ഷെ എന്തോ എനിക്കതൊരു വല്ലാത്ത embarassing moment ആയിരുന്നു. മലയാളം ചെറു കഥയ്ക്ക് ഒന്നാം സമ്മാനവും ഇംഗ്ലീഷ് കവിതയ്ക്ക് മൂന്നാം സമ്മാനവും. അന്നൊക്കെ ഞാന്‍ assignment എഴുതുന്ന എസ്സേ പോലും ആരെങ്കിലും കാണുന്നത് എനിക്ക് ഭയങ്കര ചമ്മലായിരുന്നു. ഫയലില്‍ കുത്തിക്കുറിച്ചു വച്ചിരുന്നതെന്തോ എടുത്തു വായിച്ചതിനു എന്റെ ക്ലാസ് മേറ്റ് ആയ പ്രസൂന എന്നൊരു കുട്ടിയെ ഞാന്‍ വല്ലാതെ വിഷമിപ്പിച്ചിട്ടുണ്ട്.
രണ്ടായിരത്തിന് ശേഷം ഞാന്‍ പ്രസൂനയെ കണ്ടിട്ടില്ല, ആ പറയാതെ പോയ "സോറി" എന്നെ വല്ലാതെ വിഷമിപ്പിക്കുന്നും ഉണ്ട്. ഒന്നാം സമ്മാനം കിട്ടുന്ന കഥ കോളേജ് മാഗസിനില്‍ ഇടുന്ന ഒരു പതിവ് അന്ന് ഉണ്ടായിരുന്നു. അത് ഒഴിവാക്കി കിട്ടാന്‍ വേണ്ടി ഞാന്‍ ആര്‍ട്സ് ക്ലബ് സെക്രട്ടറി ടിറ്റോ K പോളിന്റെ പുറകെ കുറെ നടന്നു. പക്ഷെ സാധിച്ചില്ല. അങ്ങനെ എന്റെ "ചന്ദ്രനെ സ്നേഹിച്ച പെണ്‍കുട്ടി" യെ നാലാള് കണ്ടു. ഭാഗ്യത്തിന് അപ്പോഴേക്കും ഞാന്‍ കോളേജ് അല്ല കേരളമേ വിട്ടിരുന്നു.
കഥയ്ക്ക് അവര്‍ തന്ന ടോപ്പിക്ക് ആയിരുന്നു "ചന്ദ്രനെ സ്നേഹിച്ച പെണ്‍കുട്ടി". എന്തൊക്കെയോ എഴുതി. പക്ഷെ ആംഗലേയ കവിതയായിരുന്നു 'താരം'. വിഷയം "Kerala – God's own county”. Heading എഴുതിവെച്ചിട്ട് അന്തം വിട്ടിരുന്നു. എന്തെങ്കിലും എഴുതാതെ എങ്ങനെ ഹാളില്‍ നിന്ന് വെളിയില്‍ ഇറങ്ങി വരും ?
മനസ്സ് മുന്നിലിരുന്ന paper നേക്കാള്‍ ബ്ലാങ്ക്. Topic അങ്ങനെത്തന്നെ vertical ആയി എഴുതി. എന്നിട്ട് ഓരോരോ അക്ഷരത്തിനും വരിയുണ്ടാക്കി. For eg :
Kasargode to Trivandrum,
Each and every nook so nice.
R
A
L
A
Ya, its God's own country! എന്ന് അവസാനിപ്പിച്ചു.
ഇതിനൊക്കെ സമ്മാനം കൊടുക്കുമ്പോള്‍ നമ്മള്‍ തിരിച്ചറിയണമല്ലോ ബാക്കിയുള്ളതൊക്കെ എങ്ങനെയായിരുന്നു കാണുമെന്ന്.
പിന്നീട് വല്ലതുമൊക്കെ കുത്തി കുറിക്കുമായിരുന്നു. അതെല്ലാം പാടെ നിര്‍ത്താന്‍ കാരണം, എന്റെ ആദ്യ ഭര്‍ത്താവ്. ആള്‍ക്ക് മലയാളം വായിക്കാന്‍ അറിയില്ലെങ്കിലും, അറിയാവുന്നവരെ കൊണ്ട് വായിപ്പിച്ചിട്ടു, പിന്നീട് ഒരു അവസരം ഒത്തു വരുമ്പോള്‍ ബഹളം വയ്ക്കുമായിരുന്നു. അങ്ങനെ അക്ഷരങ്ങളോട് ചെറിയ തോതില്‍ ഒരു അകല്‍ച്ച തോന്നാന്‍ തുടങ്ങി. പിന്നീടൊരു ദിവസം, "ഇന്ന് ഞാന്‍ ഓഫീസില്‍ നിന്ന് വരുന്നതിനുള്ളില്‍ ഒരു കഥ എഴുതണം " എന്ന് പറഞ്ഞു - അതോടെ ഞാന്‍ കുത്തി കുറിക്കല്‍ അങ്ങ് നിര്‍ത്തി.
വീണ്ടും എഴുതാന്‍ തോന്നുവാനുള്ള കാരണം പഴയ സിനിയാണ്. 2008 July 20 നു നിലമ്പൂര് ഒരു സുഹൃത്തിന്റെ കല്യാണത്തിന് പോയപ്പോള്‍ സിനിയുടെ വീട്ടില്‍ പോയി (നിലംബൂരാണ് സിനിയുടെ ഭര്‍ത്താവിന്റെ വീട്) അപ്പോള്‍ സിനി പറഞ്ഞു എന്റെ മണ്ടത്തരങ്ങള്‍ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്ന്. ഉടനെ തന്നെ തിരുപുര്‍ വന്നു ഒരു ബ്ലോഗ് തുടങ്ങി. കൂടെപ്പിറപ്പായ മടിയും സിനിയുടെ അഭാവവും എന്നെ പിന്തിരിപ്പിച്ചു, ഇപ്പോള്‍ എന്റെ ഓര്‍ക്കുട്ട് ഫ്രണ്ട് ശരത്തിന്റെ പിന്തുണയോടെ ഞാന്‍ വീണ്ടും ഉപദ്രവം തുടങ്ങുന്നു. നമസ്കാരം!
Subscribe to:
Post Comments (Atom)
2008 July 20 നു നിലമ്പൂര് ഒരു സുഹൃത്തിന്റെ കല്യാണത്തിന് പോയപ്പോള്‍ ........
ReplyDeleteഭാഗ്യത്തിന് അപ്പോഴേക്കും ഞാന്‍ കോളേജ് അല്ല കേരളമേ വിട്ടിരുന്നു.
ReplyDeleteആദ്യ ഭാഗത്ത് പറഞ്ഞ വിനാഗിരിയുടെ ബിസിനസ്സ് ഇപ്പോൾ എന്റെ ഒരു ഫ്രന്റ് തുടങ്ങിയിട്ടുണ്ട്. കേട്ടൊ.
ReplyDelete